Face Book LIKE

Tuesday, September 1, 2020

എൻറെ ഓർമ്മക്കുറിപ്പുകൾ

അമ്മയ്ക്ക് ഇത് ഒരു ശീലമായി പോയോ എന്നെനിക്ക് തോന്നി . എല്ലാ പണികളും കഴിഞ്ഞു, തിക്കിത്തിരക്കി പത്തുമണിക്ക് ഞാൻ ജോലിക്കിറങ്ങുന്ന ആ സമയത്ത് തന്നെ അമ്മ എന്തെങ്കിലുമൊരു കാരണം പറഞ്ഞിട്ട് എന്നെ വീട്ടിലിരുത്താൻ നോക്കൂം.  അമ്മയെ പറഞ്ഞിട്ട് കാര്യമില്ല ! അമ്മ സ്ഥിരം കിടക്കയിൽ വീണിട്ടിപ്പൊ മാസം രണ്ടു കഴിഞ്ഞു.. ഞാനും ഭാര്യയും വീട്ടിലുള്ള സമയത്ത്  ഞങ്ങൾ രണ്ടുപേരുമായി അമ്മയെ നോക്കുമായിരുന്നു. ഞങ്ങൾ ജോലിക്കിറങ്ങിയതിനു ശേഷം  അച്ഛനും !  പത്തെമ്പത് പ്രായം കഴിഞ്ഞ് സ്ഥിതിയിലും അച്ഛനെ കൊണ്ടു , കിടപ്പിലായ അമ്മയെ നോക്കുന്ന ആ  പണികളൊക്കെ എടുപ്പിക്കുന്നതിലെ തീരെ സങ്കടം തോന്നി എനിക്ക്.  പക്ഷേ വേറെ നിവൃത്തിയില്ലാതെ  അത് ചെയ്യേണ്ടി വന്നു.  എത്രയോ തിരഞ്ഞിട്ടും ഹോംനേഴ്സ് ജോലിക്കു,  ഈ ബെംഗളൂരിലെ ആ കാലഘട്ടത്തിൽ ഒരു ആളെ കിട്ടുന്നത് വലിയൊരു പ്രയാസമായിരുന്നു.  അച്ചന്റെ മനോബലം കൊണ്ട് ഒക്കെ സാതിച്ചു എന്നേയുള്ളൂ.  അച്ചനു തുല്യം അച്ചൻ തന്നെ. എന്തൊരു സപ്പോർട്ട് ! 

വിരമിച്ച കുത്തിയിറിക്കുന്ന ഈ സമയത്ത് പണ്ടത്തേ കാര്യങ്ങളൊക്കെ ഓർത്തെടുക്കാൻ പോലും എനിക്ക് പ്രയാസം തോന്നുന്നു. 

അച്ഛൻറെ ഒരു വലിയ കുടുംബമായിരുന്നു പണ്ട്. എന്നുവെച്ചാൽ അച്ഛൻറെ കൂടപ്പിറപ്പുകൾ 
ആരു പേര്; മൂന്നു അനിയൻമാറും  മൂന്നു അനിയത്തിമാറും . അത്ര വലിയ കുടുംബത്തിൽ പെട്ട അമ്മ കല്യാണത്തിന് ശേഷം ഒരു സല്പേരെടുക്കാൻ എത്ര കഷ്ടപ്പെട്ട് ഉണ്ടാവും എന്നു ഞാൻ ഓർത്തു പോകുന്നു. എനിക്ക് 6 വയസ്സ് ഉണ്ടാവുമ്പോൾ അച്ഛനു ഉത്തരേന്ത്യയിൽ ഭിലായ് എന്ന സ്ഥലത്ത് അപ്പോൾ തന്നെ തുടങ്ങിയ ഒരു സ്റ്റീൽ പ്ളാന്റിൽ ജോലി കിട്ടി.  അമ്മയും അച്ചന്റെ കൂടെ പോയി.  അവിടെ സ്കൂളുകൾ ഒന്നും ഇല്ലാത്ത കാരണം ഞാൻ ചെന്നൈയിൽ തന്നെ ഇളയച്ചൻറ്റെ കൂടെ നിൽക്കേണ്ടി വന്നു.  ആ വയസ്സിലെ അച്ചനമ്മ ഇല്ലാതെ കഴിയുന്നതിലെ എനിക്ക് വലിയ വിഷമമൊന്നും തോന്നിയില്ല.  

ഇളയമ്മയും മുത്തശ്ശിയും മുത്തശ്ശനും കുടി ഒപ്പം ഉണ്ടായിരുന്നു.  അടുത്തുതന്നെ താമസമായിരുന്ന 
എന്റെ ചിറ്റമാരും അവരുടെ മക്കളും ഇടയ്ക്കിടെ വരൂമായിരുന്നു.  ഞാൻ അവരുടെ കൂടെ കളിച്ചോണ്ടു സംതോഷമായി കഴിയുകെയായിരുന്നു.  ഇളയച്ചനും ഇളയമ്മയ്ക്കും മറ്റെല്ലാവർക്കും എന്നോട് വലിയ സ്നേഹമായിരുന്നു. ഇളയച്ചനാണ് എന്നെ ദിവസേൻ സൈക്കിളിൽ കയറ്റി സ്കൂളിൽ കൊണ്ടാകും.  അപ്പോഴത്തെ കൂട്ടു കുടുംബ ശൈലി എത്രയും സുഖകരമാണെന്നു    ഇപ്പൊ ആലോചിച്ചു നോക്കിയാൽ നമ്മൾ അന്തം വിട്ടു പോകും. 

അച്ചൻ തന്റെ രണ്ടാമത്തെ അനിയനും അവിടെത്തന്നെ ജോലി ശരിയാക്കി കൊടുത്തു.  ആദ്യമൊക്കെ കൊല്ലത്തിലെ രണ്ടുപ്രാവശ്യം അച്ഛൻ വരുമായിരുന്നു. ഒരിക്കൽ അങ്ങിനെ വന്നിട്ടു അച്ചൻ തിരിച്ചു പോകുമ്പോൾ ഇളയച്ചനും ഞാനും അച്ഛനെ കൊണ്ടാക്കാൻ രെയില്വേ സ്ടേഷനിൽ പോയിരുന്നു. വണ്ടി പുറപ്പെട്ടു തുടങ്ങുമ്പോൾ എനിക്ക് വല്ലാത്തൊരു കറച്ചൽ ! അത് കാണുമ്പോൾ ഇളയച്ചനു മനസസിളകി. അച്ചനെ സമ്മതിപ്പിച്ചു എന്നെ വണ്ടിയിൽ കേറ്റി വിട്ടു.  വണ്ടി പുറപ്പെട്ടു. അതാണെന്റെ ആദ്യത്തെ ദുര പ്രയാണം, ട്രെയിനിലെ !  അവിടെ.....

 ഇടയ്ക്കു പെട്ടെന്നു മുത്തശ്ശി മരിച്ചു . അതിലെനിക്ക് വല്ലാത്ത സങ്കടം തോന്നി.  എല്ലാ കാര്യങ്ങളും കഴിഞ്ഞതിനുശേഷം അച്ചൻ അമ്മയുടെയൊപ്പം തന്റെ ജോലിസ്ഥലത്ത് മടങ്ങിപ്പോയി.


Tuesday, September 4, 2018

ഓർമ്മകൾ ശാശ്വതം

ഓർമ്മകൾ ശാശ്വതം !



നമ്മളൊന്നിച്ചിരുന്നു
ഓടിക്കളിച്ചു കളിപറഞ്ഞ
നാളുകൾ
നീ ഇനിയും ഓർക്കുന്നുവോ?

പൊന്നു പോലെ 
കരുതി നിന്നെ എൻറെ 
ഹ്രുദയത്തിൽ
പൂട്ടി വച്ചിരുന്നു  ഞാൻ !

ഞാൻ പോലുമറിയാതെ
എന്നിൽ നിന്നും നീ
അകന്നു പോയതെപ്പൊഴാ?
എന്തിനാണാവോ ?

പുഷ്പം  പോലിരുന്ന 
മനസ്സിലിന്നു 
വേദനയുടെ മുള്ളുകൾ മാത്രം !
പറഞ്ഞാൽ തീരാത്ത
നൊമ്പരങ്ങൾ നിറ ഞ്ഞൊരു
വന പ്രദേശമായി മാറി 
എന്റെ മനസ്സിലെ
സരോവരങ്ങൾ !
കരഞ്ഞു കരഞ്ഞു
വറ്റിയ കണ്ണുകളോടും
വരണ്ട  ഹ്രുദയത്തോടും
ഞാനിക്കരയും....
നീ അക്കരയും  !

നിന്നോടെനിക്കിന്നും
വെറുപ്പു തോന്നാറില്ല,
അറിയുമോ നീ ?

എത്ര ശ്രമിച്ചാലും
മറക്കാൻ പറ്റാത്തൊരു
മറവിച്ച മനസ്സോടു
ഞാൻ ഇനിയും ഒരു 
ജീവനുള്ള ശവമായി
കഴിയുന്നു !

കര യിലെത്തുന്ന തിര കൾ
പിന്നെയും കടലിലേയ്ക്കുതന്നെ
എന്നപോലെ,
 വേണ്ടെന്നു വയ്ക്കുന്ന ചിന്തകൾ
പിന്നെയും
നീ എന്ന കടലിലേക്കു തന്നെ
മടങ്ങി യെത്തുന്നു !

മനസ്സിലെ മുറിവുകൾ തരുന്ന
വേദനകളോടല്ലാതെ,
നിന്നെക്കുറിച്ചുള്ള
മധുരമാർന്ന ഓർമ്മകളോടല്ല
ഞാൻ ഇനിയും ജീവിക്കുന്നതു!

മരവിച്ച മനസ്സും
മായാത്ത ഓർമ്മകളും
മാത്രമേ ഇനി
ശാശ്വതം !

(K.Balaji,Bangalore
July 22 2012, 9.30 pm)

Saturday, September 20, 2014

ഇതി, പ്രണയ പുര്‍വ്വം......


ഇതി, പ്രണയ പുര്‍വ്വം...

ജോലിത്തിരക്കില്‍ പെട്ടുപോയ എനിക്കു സമയം പോയതറിഞ്ഞില്ല ! വാച്ചു നോക്കിയപ്പോ ഞാന്‍ ഞെട്ടി. പെട്ടെന്നുമേശപ്പുരത്തുണ്ടായിരുന്നകടലാസുകളൊക്കെ അകത്താക്കി . ജോലിസ്ഥലത്തിന്നുംഇറങ്ങി . ബസ് സ്ടോപ്പില്‍ഓടിയെത്തി. അവിടെ എത്തികഴിഞ്ഞിട്ടു രണ്ടുമിനിറ്റിനകം ബസ്സ് വന്നു. നന്നായി, ഇതു മിസ്സ്‌ ആയി കഴിഞ്ഞാല്‍ ഇനിയും ഒരുമണിക്കുരെങ്കിലും കാത്തിരികേണ്ടിവരുമല്ലോ ! തിക്കിത്തിരക്കി ബസ്സിലെ കേറി . പുണ്യത്തിനു, ഇരിക്കാന്‍ സ്ഥലം കിട്ടിയതിലെ ചെറിയൊരു ആശ്വാസമായിരുന്നു ! ഇനി ഒരുമണിക്കുരെങ്കിലും ആവും വീട്ടിലെത്താന്‍ ! ബസ്സ്‌പുറപ്പെട്ടു. എവിടുന്നോ കേട്ടു ആ പാട്ടു – ‘എന്നോടെന്തിനീ പിണക്കം’ – ഓര്‍മ്മകളെ ഭൂതകാലത്തെവിടെയോ കൊണ്ടെത്തിക്കുന്നല്ലോ ഈ പാട്ടു ! ഈചോദ്യമല്ലേ ഞാനും അന്നു എന്‍റെ പ്രിയന്‍ കൃഷ്ണേട്ടനോടു ചോതിച്ചതു! ആ കാലങ്ങളെ കുറിച്ചോര്‍ക്കുമ്പോള്‍ എന്‍റെകണ്ണുകള്‍ നനയുന്നു ! ഓ ! എത്ര മാത്രം ഞങ്ങള്‍ പരസ്പരം സ്നേഹിച്ചിരുന്നു ! കൃഷ്ണേട്ടനുമായികഴിഞ്ഞ ആ ചില കാലങ്ങള്‍ ജീവിതത്തിലെ വസന്ത ഋതുവായിരുന്നു ! ആദ്യകാലങ്ങളിലെ , ഓരോ പ്രാവശ്യവും ഫോണ്‍ ബെല്ലടിക്കുമ്പോള്‍ , എന്‍റെ ഹൃദയമിടിപ്പ്‌ വര്‍ദ്ധിക്കും. ആരാരുമറിയാതെ ഒരു വിദൂരമായ സ്ഥലത്തെത്തിഏട്ടനോടു സംസാരിച്ചിരുന്നകാലങ്ങള്‍ ! സമയം പോകുന്നതരിയില്ലായിരുന്നു ! പിന്നെ,ആദ്യമായിട്ടു ഞങ്ങള്‍ പരസ്പരം കണ്ടുമുട്ടിയ ആ മധുരമാര്‍ന്ന നിമിഷങ്ങള്‍ ! ഓ, മറക്കാന്‍ വയ്യ ! അന്നു കൃഷ്ണേട്ടന്‍ പാടിയ പാട്ടു ഞാന്‍ മറക്കില്ല !പിന്നീടെന്നും കളിയാക്കുന്നൊരു വിഷയമായിരുന്നു അതു ! “ആദ്യത്തെ നോട്ടത്തില്‍ കാലടി കണ്ടു അടുത്ത നോട്ടത്തില്‍ ഞോരിവയര്‍ കണ്ടു...’ ആരോടും പുണരാത്ത പൂ മൊട്ടു കണ്ടു പിന്നത്തെ നോട്ടത്തില്‍ കണ്ണു കണ്ണില്‍ കൊണ്ടു" എനിക്കെന്നും എപ്പോഴും കൃഷ്ണേട്ടനെകുറിച്ചുള്ള ചിന്തകള്‍ തന്നെയായിരുന്നു ! കൃഷ്ണേട്ടനും അതുപോലെ തന്നെ! പുകഴ്ത്തി പറയുന്ന വാക്കുകളുമായിഎട്ടന്‍ എന്നെ അടുക്കുമ്പോള്‍ ഞാന്‍ പുളകിച്ചു പോകും ! എല്ലാപെന്നുങ്ങള്‍ക്കുമുള്ള മോഹങ്ങള്‍ എനിക്കുമുണ്ടായിരുന്നു ! ക്രമേണ, കൃഷ്ണേട്ടനു എന്‍റെ മേലുള്ള പ്രേമം കു‌ടി വരുകയായിരുന്നു ; എനിക്കു ഏട്ടന്റെ മേലും ! ഒരിക്കലും അകന്നിരിക്കാന്‍ പറ്റാത്തൊരുമോഹം ! ചിറകടിച്ച മോഹങ്ങളുമായി ഞങ്ങള്‍ ആകാശത്തിലെ ഒരുമിച്ചു പറക്കുകയായിരുന്നു ! ഇടയ്ക്കിടെഎനിക്കു ചെറുതായൊരു സങ്കടവും തോന്നുകയുണ്ടായി ! എന്താന്നു വച്ചാല്‍ ; ഇപ്പോഴാണ്‌ ഞാന്‍ ഓര്‍മ്മിക്കുന്നതു ; എന്നോടു വേറാരും സംസാരിക്കുന്നതോ, അതോ,ഞാന്‍ ആരെക്കുറിച്ചും രണ്ടു നല്ല വാക്കുകള്‍ പറയുന്നതോ ഏട്ടനു തീരെ ഇഷ്ടാവില്ല ! ഞാന്‍ ആദ്യം ഇതിനെ ഒരു കാര്യമായിട്ടു എടുത്തില്ല ! ഇതു പ്രണയിക്കുന്നവര്‍ തമ്മില്‍ പതിവല്ലേ ! പതിവുപോലെ അന്നും വൈകും നേരം ആറു മണിക്കു ഞാന്‍ കൃഷ്ണേട്ടനെയും കാത്തു ബസ്സ് സ്റ്റോപ്പിലെ നില്‍ക്കുകയായിരുന്നു ! അപ്പൊ യാദൃശ്ചികമായ് സഹ ഉദ്യോഗസ്ഥനൊരാളെ അവിടെ വച്ചു കാണാനിടയായി.. കൊച്ചുവര്‍ത്തമാനങ്ങളെന്തോ പറഞ്ഞിട്ടു അയാള്‍ ഉടന്‍തന്നെ പോവുകയും ചെയ്തു.! ദുരെന്നും ഇതു കണ്ടിരുന്ന കൃഷ്ണേട്ടനു മനസ്സിലെന്തോവൊരു കുഴപ്പം. ആവശ്യമില്ലായിരുന്നു! വേഗം അടുത്തു വന്നിട്ടുഎന്നോടു പറഞ്ഞു: “നിന്നോടെനിക്കുള്ള പ്രേമം എത്രത്തോളമെന്നു നിനക്കരിയാമല്ലോ ? നീ എന്‍റെതു മാത്രമാണ്. നിന്നെ ഞാന്‍ ആര്‍ക്കും വിട്ടുതരില്ല ! മനസ്സിലായല്ലോ! നീആരോടും പെരുമാറുന്നതു എനിക്കു സഹിക്കാനാവില്ല .നമ്മള്‍ തമ്മിലുള്ള ഈ പ്രണയഭന്ധമൊന്നു മാത്രം പോരെ നമുക്ക് ഈ ജീവിതത്തിലെ ആസ്വതിക്കാനും, സുഖമായിട്ടു മുന്നോട്ടു ചെല്ലാനും ? നീ എന്നില്‍നിന്നും അകലെയാവുകയാണോന്നുള്ള ഭയം എന്നെ ഉറങ്ങാന്‍ പോലും സമ്മതിക്കുന്നില്ല ! നിനക്കു മറ്റുള്ളവരുമായ് ഏതു തരത്തില്‍പെട്ട ഭന്ധവും എനിക്കു സഹിക്കാന്‍ പറ്റുകയില്ല. ഇതൊന്നു ദയവായി മനസ്സിലാക്കണം” - എന്നൊക്കെ പറഞ്ഞു! ഞാന്‍ അങ്ങിനെ ഞെട്ടിപ്പോയി ! അപ്പോഴാണ്, കുറെ ദിവസങ്ങളായി എന്‍റെ മനസ്സിനെ ഉപദ്രവിക്കുമായിരുന്ന ചില ചോദ്യങ്ങള്‍ക്കു ഉത്തരം കിട്ടിയ പോലെ തോന്നി എനിക്കു ! ഞാൻ മൂഖയായി . തല്‍ക്കാലം ഒന്നും പറയണ്ടന്നു കരുതി ഞാന്‍ ! പിന്നീടൊരുദിവസം കാര്യങ്ങള്‍ പറഞ്ഞു മനസ്സില്ലാക്കിത്തരാന്‍ ഒരു ശ്രമം നടത്തി ! അന്നു ഞാന്‍ ചോതിച്ചു : “കൃഷ്ണേട്ടനു എന്നോട്ടുള്ള പ്രേമവും പ്രണയവും സത്യമാണെന്നുള്ള പക്ഷത്തില്‍, ബാക്കി കാര്യങ്ങളൊക്കെ നിസ്സാരമല്ലേ ! മനസ്സിലെ സാക്ഷാത്കാരമായൊരു പ്രണയമുള്ളപ്പോള്‍ , ആ പ്രണയം തരുന്ന സുഖത്തിനെ ആസ്വതിക്കാതെ, അസൂയ എന്ന മനോഭാവത്തിനെ മനസ്സിനകത്തു അനുമതിക്കുന്നതു കുറിച്ചു ലജ്ജ തോന്നുകയില്ലേ നിങ്ങള്‍ക്കു? നമ്മള്‍തമ്മില്‍ പ്രണയിക്കുന്നതു കാരണം നമുക്കു മറ്റുള്ളവരോടു പെരുമാറാന്‍ പാടില്ലെന്നോ ? അങ്ങിനെ വിചാരിക്കാന്‍ തുടങ്ങിയാല്‍ അതു തെറ്റാണു.. അപ്പൊ കൃഷ്ണേട്ടനുമായിട്ടു എനിക്കുള്ള പ്രണയത്തിനെ സന്ദേഹിക്കുകയാണോ ഏട്ടന്‍ ? അങ്ങിനെ തോന്നിപ്പോയാല്‍ അതു ഭാവിയിലെ നമ്മുടെ സുഖജീവിതത്തിനൊരു തടസ്സമാവില്ലേ? ഹാനിയാവില്ലേ? “ എന്നൊക്കെ കുറെ പറഞ്ഞു സമാധാനിപ്പിച്ചു !പക്ഷെ ഏട്ടന്‍ തന്‍റെ പിടിവാശിവിട്ടില്ല ! ഞാന്‍ നടത്തിയ ശ്രമം തോറ്റുപോയി ! പക്ഷെ ഇതു താല്‍ക്കാലികമാണെന്നു ഞാന്‍ വിശ്വസിച്ചു ; ഇന്നും വിശ്വസിക്കുന്നു ! അതു കഴിഞ്ഞിട്ടു ഞാന്‍ സ്ഥലംമാറ്റത്തിനു അപേക്ഷിച്ചു. അതു കിട്ടുകയും ചെയ്തു . ഏട്ടനോടു യാത്ര പറഞ്ഞിട്ടു തന്നെ ഞാന്‍ സ്ഥലം വിട്ടതു.ഏട്ടന്‍റെ മനസ്സെത്ര കഷ്ടപെട്ടിട്ടുണ്ടാവും എന്നു എനിക്കു നല്ലപോലെ അറിയുമായിരുന്നു . എന്നിട്ടും ഞാന്‍ അതു ചെയ്യേണ്ടി വന്നു, നിവര്‍ത്തിയില്ലാതെ ! സ്ഥലവും സാഹചര്യങ്ങളും പുതിയവ തന്നെ.പക്ഷെ മനസ്സോ ? കൃഷ്ണേട്ടന്‍ എത്രത്തോളം എന്നെ പ്രേമിച്ചുവോ അതിനേക്കാള്‍ ഉപരി ഞാന്‍ ഏട്ടനേയും ! ഇന്നും !അതാണ്‌ സത്യം ! എന്‍റെ മനസ്സു എന്നും മാറുകില്ല ! ഏട്ടന്‍റെ ധാരണകളില്‍ മാറ്റം ഉണ്ടാവുമെന്ന ഉറപ്പെനിക്കുണ്ട് ! ഞങ്ങള്‍ രണ്ടു പേരുടെയും തീവ്രപ്രണയത്തില്‍ എനിക്കെന്നുംഅടിയുറച്ച വിശ്വാസം ഉണ്ട്. ആ വിശ്വാസം തന്നെ, എന്നെ നല്ലപോലെ മനസ്സിലാക്കിയ ഒരു കൃഷ്ണേട്ടനെ എനിക്കു തിരിച്ചു കൊണ്ടുതരും ! ഞാന്‍ ഇനിയും കാത്തിരിക്കാം ! എനിക്കു സന്തോഷമേയുള്ളൂ!........ ഓ! ഈ കഥകളൊക്കെ ഓര്‍ത്തിരുന്നതിലെ ഒരു ഉന്മേഷം വീണ്ടെടുത്തപോലെ !

--K.Balaji
   July 20 2013

Thursday, September 18, 2014

ഇരട്ടകൾ നമ്മൾ!


ജനിക്കും നിമിഷത്തിനു മുമ്പു തൊട്ടു
ഇന്നുവരെ
എന്റെ നിഴൽ പോലെ
പിന്തുടരുകയാണു നീ !
കൈ നീട്ടം എന്നേ
കരുതുകയുള്ളു നിന്നെ ഞാന്‍ !
ഭാവിയിലും നീയെന്റെ പിന്നിൽ
ഉണ്ടാവുമെ ന്നെനിക്കറിയാം!
ഇരട്ടകളാണു നമ്മൾ !
നീയാ ണെന്റെ ആത്മബലം !
നീയാ ണെന്റെ സൂത്രധാരി !

നിന്നോടു
എനിക്കെന്നും വെറുപ്പില്ല,
സ്നേഹ ഭാവം തന്നെയുള്ളു !
    വിധിയേ നീ വിരോധിയല്ല !

എന്റെ ജീവിതത്തിനു രസം കൂട്ടാൻ
നീ കാണിച്ചിരുന്ന
സാഹസങ്ങളുടെ വിഭിന്നതകൾ
എന്നെ
എന്നും അതിശയിപ്പിക്കുന്നൊരു
സൂത്രമാണു !
    വിധിയേ നീ വിരോധിയല്ല !

ഇന്നത്തെ അഭിരുചിക ളൊക്കെ
നാളത്തെ അരുചിക ളാവാം;
ഇന്നത്തെ സങ്കടങ്ങൾ
നാളത്തെ സന്തോഷവും;

ഇന്നത്തെ ഐശ്വര്യങ്ങൾ
നാളത്തെ ദാരിദ്ര്യവും;
ഇന്നത്തെ വിരോധ  ഭാവം
നാളത്തെ സൗഹ്രുദവും ;

കാലത്തിന്റെ സഹകരണം കൊണ്ടു നീ
കാണിക്കുന്ന വിനോദങ്ങൾ അനേകം!
   വിധിയേ നീ വിരോധിയല്ല !

അന്ധകാരം എന്തെന്നു
അറിഞ്ഞില്ലെങ്കിൽ
പ്രഭാതത്തിനു വിലയുണ്ടോ ?

ദാരിദ്ര്യത്തിന്റെ  ദർശനം
ലഭിച്ചില്ലെങ്കിൽ
ഐശ്വര്യത്തി നൊരു അന്തസ്സുണ്ടോ ?

നീ ഇടപെടുന്നി ല്ലെങ്കിൽ
ജീവിതത്തി നൊരു ജീവനുണ്ടോ ?
   വിധിയേ നീ വിരോധിയല്ല !


 -- K.Balaji on May 20, 2013

Saturday, April 6, 2013

അപ്രതീക്ഷിതമായ് വന്നൊരു അതിഥി !






 ഞ്ഞാനറിയാതെ തന്നെ
 എന്നിൽ  
വന്നു കേറിയൊരു
വസന്തം !

മനസ്സിലെ  
സംഗീതലഹരിയുടെ  
സാന്നിദ്ധ്യം തെളിഞ്ഞു   !

വഴിതെറ്റി നടന്നതൊരു
കാട്ടിലാണെങ്കിലും 
വാടാമലരുകൾ
പുഞ്ചിരി തൂക്കി

മനോ ഹാരിത
പ്രകൃതി തന്‍റെ
മനസ്സു തുറന്നു
വരവേല്‍പ്പു തീര്‍ത്തു !


 കളമൊഴി ചൊല്ലി
കാട്ടിലെ കിളി !
 ഗാനം പാടി
കോകില ഗണം ! 

 സുഘന്ത മേറ്റു
തെന്നലും വന്നു ! 
സൂർയോദയങ്ങൾ
മനസ്സു തെളിയിച്ചു !

  അപ്രതീക്ഷിതമായ്
വന്നൊരു അതിഥി
ആത്മവീണയിലെ
അനുരാഗ ശ്രുതിമീട്ടി !